റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്്ട്രപതി. 65.65 ശതമാനം നേടിയാണ് റാം നാഥ് കോവിന്ദ് രാഷ്ട്രപതി പദത്തിലെത്തുന്നത്. ഏഴ് ലക്ഷത്തി രണ്ടായിരത്തി അറനൂറ്റിനാല്‍പത്തിനാലാണ് കോവിന്ദിന് ലഭിച്ച വോട്ടുമൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് 3,67,314 വോട്ടു ലഭിച്ചു. കേരളത്തില്‍ മാത്രമാണ് മീരാകുമാര്‍ മുന്നിലെത്തിയത്. 138 എംഎല്‍എമാര്‍ മീരാകുമാറിനും ഒരാള്‍ കോവിന്ദിനും വോട്ട് രേഖപ്പെടുത്തി. ഗുജറാത്ത്, ഗോവ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാർ ചേരി മാറി വോട്ടു ചെയ്തു. ചൊവ്വാഴ്ച്ചയാണ് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ
ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് കോവിന്ദ് സര്‍വസൈന്യാധിപനായുള്ള മല്‍സരത്തിനിറങ്ങിയത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതി. പ്രഥമപൗരനാകുന്ന ആദ്യ ആര്‍എസ്എസുകാരനാണ് റാം നാഥ് കോവിന്ദ്. 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ദെഹാത്ത് ജില്ലയിലെ പരൗംഖ് ഗ്രാമത്തില്‍ ജനനം. മൈക്കുലാല്‍ കലാവതി ദന്പതികളുടെ അഞ്ചുമക്കളില്‍ ഏറ്റവും ഇളയവന്‍. നെയ്ത്ത് തൊഴിലാക്കിയ കോരി അഥവാ കോലി സമുദായാംഗം. കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബികോമും എല്‍എല്‍ബിയും പാസായശേഷം അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷം പ്രാക്ടീസ് ചെയ്തു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചെങ്കിലും അഭിഭാഷകനായി തുടരാന്‍ തന്നെയായിരുന്നു തീരുമാനം.സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. കൊല്‍ക്കത്ത െഎ.െഎ.എമ്മിന്‍റെയും ലക്നൗ ബിആര്‍ അംബേദ്ക്കര്‍ സര്‍വകലാശാലയുടെയും ബോര്‍ഡ് ഒാഫ് ഗവര്‍ണേഴ്സ് അംഗം. കോലി സമുദായത്തിന്‍റെ അഖിലേന്ത്യാസംഘടനയുടെ അമരക്കാരനായിരുന്നു. പുതിയ ആകാശങ്ങള്‍തേടി അഭിഭാഷകവൃത്തിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഒാഫിസില്‍ പ്രവര്‍ത്തിച്ചു.
1991 ല്‍ ബിജെപിയില്‍. ബിജെപി ദേശീയ വക്താവായും ദലിത് മോര്‍ച്ച അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1994 ലും 2000 ലും രാജ്യസഭാംഗം. ഭാര്യ സവിത, രണ്ടുമക്കള്‍. കെ ആര്‍ നാരായണനുശേഷം ദലിത് വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതിയാകുന്ന വ്യക്തി. 9 പ്രധാനമന്ത്രിമാരെ സംഭാവനചെയ്ത യുപിയില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണം നല്‍കേണ്ടതില്ലെന്നുമുള്ള കോവിന്ദിന്‍റെ പ്രസ്താവന വിവാദമായിരുന്നു.