നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലിൽ നിന്ന് പലവട്ടം നാദിർഷയെ ഫോണിൽ വിളിക്കുന്നത് കേട്ടെന്ന് സഹതടവുകാരന്‍ ജിൻസൺ മനോരമ ന്യൂസിനോട്. സൗഹൃദ ഭാവത്തില്‍ സാമ്പത്തിക ഇടപാടുകളാണ് ഇരുവരും സംസാരിച്ചതെന്നും ജിന്‍സണ്‍ പറഞ്ഞു. സംഭാഷണത്തിനിടെ കാവ്യമാധവന്റെ കടയെക്കുറിച്ചും പരാമർശമുണ്ടായതായി ജിൻസൺ കൂട്ടിച്ചേർത്തു. കുറ്റകൃത്യം ചെയ്യിച്ചവർ രക്ഷപെടാൻ പാടില്ലെന്ന് തോന്നിയതുകൊണ്ടാണ് വിവരങ്ങളെല്ലാം പൊലീസിനെ അറിയിച്ചതെന്നും താൻ പൊലീസിന്റെ ചാരനല്ലെന്നും ജിൻസൺ പറഞ്ഞു.
Advertisement