നടിയെ ആക്രമിച്ച കേസിൽ മുഖ്യആസൂത്രകന്‍ നടൻ ദിലീപെന്ന് പ്രോസിക്യൂഷന്‍. എല്ലാ പ്രതികളുടേയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്.
പള്‍സര്‍ സുനി നാലുതവണ ദിലീപിനെ കണ്ടു. ഫോണിൽ വിളിക്കുകയും ചെയ്തു. ദിലീപിനെ കൂടുതല്‍ ചോദ്യംചെയ്യാൻ കസ്റ്റഡിയില്‍ വേണം. പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് കോടതിക്ക് കൈമാറി.
എന്നാൽ പ്രതിയെ കണ്ടാല്‍ ഗൂഢാലോചനയാകില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. കുറ്റം ചെയ്യാനുള്ള മാനസികഐക്യം ഉണ്ടെങ്കിലേ ഗൂഢാലോചനയാകൂ. സുനിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പൊലീസിന്റെ വാദങ്ങള്‍ക്ക് തെളിവില്ല. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലെന്നും ജാമ്യാപേക്ഷയില്‍ വാദിച്ചു.