തിരുവനന്തപുരത്ത് എം.ജി.കോളജില്‍ മുന്നില്‍ എസ്എഫ്ഐ സ്ഥാപിച്ച കൊടിമരം എബിവിപി തകര്‍ത്തു. കോളജില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
എബിവിപിയുടെ കോട്ടയായ കോളജിൽ 18 വർഷത്തിന് ശേഷമാണ് മറ്റൊരു വിദ്യാർഥി സംഘടനയുടെ കൊടിയുയർന്നത്. കോളജ് കവാടത്തിന് സമീപത്തെ വഴിയരുകിലാണ് എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം നാട്ടി കൊടിയുയർത്തിയത്. കേരളത്തിലെ തന്നെ എ.ബി.വി.പിയുടെ വൻകോട്ടകളിലൊന്നായ ഇവിടെ യൂണിറ്റ് രൂപീകരിച്ചതായും പ്രഖ്യാപിച്ചു. രണ്ടാം വർഷ വിദ്യാർഥിനി വർഷയുടെ നേതൃത്വത്തിലാണ് യൂണിറ്റ്.
ഇന്നലെ കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് എ.ബി.വി.പിയുമായി സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇന്നും വൻ പ്രകടനമായാണ്എസ്.എഫ്.ഐ എത്തിയത്. എ.ബി.വി.പിയുടെ കൊടികൾ നശിപ്പിക്കുകയും ചെയ്തു. ഇതോടെ കോളജിലെ എ.ബി.വി.പി പ്രവർത്തകർ എതിർക്കാനെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. പൊലീസും പ്രവർത്തകരും ഇടപെട്ട് നിയന്ത്രിച്ചു.
എന്നാൽ എസ്.എഫ്.ഐ കൊടിനാട്ടിയത് എം.സി റോഡിനരുകിലാണെന്നും റോഡല്ല കോളജെന്നുമാണ് എ.ബി.വി.പിയുടെ പ്രതികരണം.