നഴ്സുമാർക്കു പകരം വിദ്യാർഥികളെ നിയമിക്കാനുളള ഉത്തരവിനെതിരെ നഴ്സിങ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കലക്ടര്‍ വിദ്യാര്‍ഥി പ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു. സമരം ചെയ്യുന്ന നഴ്സുമാരും രക്ഷിതാക്കളും കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
നഴ്സുമാരുടെ സമരം നേരിടുന്നതിനായി കഴിഞ്ഞ് ഞായറാഴ്ചയാണ് കലക്ടര്‍ മിര്‍ മുഹമ്മദലി ഉത്തരവിറക്കിയത്. ജില്ലാ മജിസ്ട്രേട്ട് എന്ന നിലിയില്‍ നിരോധനാജ്ഞ വകുപ്പുകള്‍ ഉള്‍പെടുത്തിയായിരുന്നു ഉത്തരവ്. ഇതിനെതിരെ ജില്ലയിലെ എട്ട് നഴ്സിങ് കോളജുകളിലെ വിദ്യാര്‍ഥികളാണ് സമരം തുടങ്ങിയത്. ഉത്തരവിനെതിരെ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ കലക്ടര്‍ക്ക് നോട്ടിസ് നല്‍കുകയും സി.പി.എം അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് കലക്ടര്‍ ചര്‍ച്ചയ്ക്ക് തയാറായത്. സമരം പിന്‍വലിച്ച വിദ്യാര്‍ഥികള്‍ നാളെ മുതല്‍ പഠനത്തിന്റെ ഭാഗമായ ആശുപത്രി പരിശീലനത്തിനെത്തും
എന്നാല്‍ ഉത്തരവ് നിലനില്‍ക്കുമെന്നും വിദ്യാര്‍ഥികള്‍ക്കെതിരായ നിയമനടപടി മാത്രമാണ് ഒഴിവാക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. സമരം ചെയ്യുന്ന നഴ്സുമാരും രക്ഷിതാക്കളും കണ്ണൂര്‍ കലക്ട്രേറ്റിലേക്ക്് മാര്‍ച്ച് നടത്തി. നഴ്സുമാര്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച പ്രവര്‍ത്തകരും കലക്ട്രേറ്റ് മാര്‍ച്ച് നടത്തി