വേതന വർധന ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന നഴ്സുമാരുടെ സമരം കാസർകോട് ജില്ലയിൽ എട്ടാം ദിവസവും തുടരുന്നു. ജില്ലയിലെ 12 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമരത്തിലുള്ളത്. അത്യാഹിതവിഭാഗം അടക്കമുള്ള അവശ്യസേവനങ്ങളെ സമരം ബാധിക്കില്ല. വിരമിച്ച നഴ്സുമാരെ ഉൾപ്പെടെ ജോലിക്ക് വച്ചാണ് ആശുപത്രികൾ നിലവിലെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. കണ്ണൂർ മാതൃകയിൽ നഴ്സിങ് വിദ്യാർത്ഥികളെ രംഗത്തിറക്കി സമരത്തെ നേരിടാൻ ജില്ലാ ഭരണകൂടം നീക്കം നടത്തിയെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ചു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ച ഫലം കണ്ടില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഐ.എൻ.എയുടെ തീരുമാനം.
Advertisement