നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. 2014ല്‍ യു.ഡി.എഫിന്റെ ഭരണക്കാലത്താണ് അനുമതി നല്‍കിയത്. ഇരുപതു ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. ഈ ആരോപണങ്ങള്‍ മുഖവിലയ്ക്കെടുത്താണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. നിലവില്‍ നഗരസഭ ഭരിക്കുന്നത് ഇടതുമുന്നണിയാണ്.
Advertisement