രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 139 എം.എൽഎമാരും വോട്ട് രേഖപ്പെടുത്തി. 138 പേർ കേരള നിയമസഭയിലും പാറക്കൽഅബ്ദുള്ള ചെന്നൈയിലാണ് വോട്ടു ചെയ്തത്. അഞ്ച് മണിവരെയാണ് വോട്ടിങ് സമയം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്്പീക്കർ, മന്ത്രിമാർ എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. 138പേരുടെ വോട്ടുകൾ പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിന് ലഭിക്കും. ബിജെപി എം,.എൽഎ ഒ.രാജഗോപാലിന്റെ വോട്ട് രാംനാഥ് കോവിന്ദിന് കിട്ടും. സംസ്ഥാനത്തെ എം.എൽഎമാരുടെ ആകെ വോട്ടുകളുടെ മൂല്യം ഇരുപത്തി ഒന്നായിരത്തി ഒരുനൂറ്റി ഇരുപത്തിയെട്ടാണ്. ഭരണപക്ഷത്തു നിന്ന് എസ്.ശർമയും പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർരാധാകൃഷ്ണനുമാണ് പോളിങ് ഏജന്റുമാർ. ഇന്ന് വൈകുന്നേരം ബാലറ്റ് പെട്ടി ഡൽഹിയിലേക്ക് അയക്കും.
കേന്ദ്രമന്ത്രി എം വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാകും. വൈകീട്ട് ബിജെപി ആസ്ഥാനത്ത് ചേരുന്ന പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിനുശേഷം ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും. വാര്‍ത്തവിതരണം, നഗരവികസനം എന്നീ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന വെങ്കയ്യ നായിഡു ദക്ഷിണേന്ത്യയിലെ സുപ്രധാന ബിജെപി നേതാവാണ്. ദക്ഷിണേന്ത്യക്കാരനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കുമെന്ന സൂചനകളുണ്ടായിരുന്നു. ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപിക്ക് സ്വന്തം ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരില്ല. ടിആർഎസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എെഎഎഡിഎംകെ എന്നീ പാര്‍ട്ടികളും വെങ്കയ്യയെ പിന്തുണയ്ക്കുമെന്ന കണക്കുകൂട്ടലാണ് രാജ്യസഭയില്‍ ന്യൂനപക്ഷമായ ഭരണപക്ഷത്തിനുള്ളത്. പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധി നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.