കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കുപകരം നഴ്സിങ് വിദ്യാര്‍ഥികള്‍ ജോലിക്കെത്തി. വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്സിങ് സ്കൂളുകളിലെ വിദ്യാര്‍ഥികളെയാണ് സര്‍ക്കാര്‍ ഉത്തരവുപ്രകാരം രംഗത്തിറക്കിയത്. സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഐഎന്‍എ സമരം തുടരുകയാണ്.
നഴ്സിങ് കോളജുകളിലെ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ ജോലി ചെയ്യുന്നത്. കലക്ടറുടെ കർശനനിര്‍ദേശമുള്ളതിനാൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് മാത്രമാണ് നഴ്സിങ് കോളജുകളിൽ ക്ലാസുണ്ടാവുക. സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരും ജോലികൾക്ക് നേതൃത്വം നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പത്തൊൻപത് ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചു. ഇതോടെയാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ചത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുവിളിച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരം തുടരുകയാണ്.
ജോലിക്കെത്തുന്ന വിദ്യാർഥികൾക്ക് നൂറ്റിയന്‍പതുരൂപ വീതം വേതനം നൽകണമെന്നാണ് കലക്ടറുടെ നിർദേശം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് സമരംചെയ്യുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്.