ഷംന തസ്നിമിന്റെ മരണം ചികില്‍സാപിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായ രോഗിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍ എപെക്സ് ബോഡിയുടേതുമാണ് റിപ്പോര്‍ട്ട്. ഡോ. ജില്‍സ് ജോര്‍ജ് , ഡോ. കൃഷ്ണമോഹന്‍ ഉള്‍പ്പെടെ 15 പേര്‍ വീഴ്ച വരുത്തി റിപ്പോർട്ട് വിശദമാക്കുന്നു.
ചികിൽസയ്ക്കിടെ എറണാകുളം മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥിനി ഷംന തസ്നിം മരിച്ച സംഭവത്തിൽ നീതി തേടി പിതാവ് കെ.എ.അബൂട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ഷംന മരിച്ച് ഏറെ നാളായിട്ടും നീതിപൂർവമായ നടപടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടി മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനു പരാതി നൽകിയിരുന്നത്.
പനി ബാധിച്ച ഷംന ആന്റിബയോട്ടിക് മരുന്നു കുത്തിവച്ചതിനെ തുടർന്നാണു മരിച്ചതെന്നു പരാതിയിൽ പറയുന്നു. കുത്തിവയ്പിനെത്തുടർന്നു തളർന്നുവീണ ഷംനയെ ഉടൻ പരിശോധിക്കാൻ വാർഡിൽ ഡോക്ടറുണ്ടായിരുന്നില്ലെന്നും. നഴ്സ് വിളിച്ചതിനനുസരിച്ചു ഡ്യൂട്ടി ഡോക്ടർ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനുള്ള മരുന്നോ മറ്റു ജീവൻരക്ഷാ സംവിധാനങ്ങളോ വാർഡിൽ ഉണ്ടായിരുന്നില്ലെന്നും ഐസിയുവിലേക്കു മാറ്റാൻ സ്ട്രെചർ കിട്ടാൻപോലും 20 മിനിറ്റെടുത്തുവെന്നു പരാതിയിൽ ആരോപണമുണ്ടായിരുന്നു.