സ്വകാര്യ നഴ്സ് സമരത്തെ നേരിടാൻ നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ കലക്ടര്‍. ഉത്തരവ് നടപ്പാക്കിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നും മൂന്നുദിവസം കഴിഞ്ഞ് വീണ്ടും അവലോകനം നടത്തുമെന്നും കണ്ണൂർ കലക്ടർ പറഞ്ഞു.
കണ്ണൂർ കലക്ടറുടെ ഉത്തരവിനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള നടപടിയാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ചതെന്നും നിയമപരമായി തെറ്റുള്ളതായി കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. നഴ്സുമാരെ തോല്‍പ്പിക്കാനല്ല തീരുമാനമെന്നും നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും ഗുണകരമായ തീരുമാനമായിരുന്നു ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം മെഡിക്കൽ കോളജിന് കീഴിലുള്ള നഴ്സിങ് വിദ്യാർഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിച്ചിരുന്നു. ജില്ലയിൽ നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ വിദ്യാർഥികൾ ജോലിക്കെത്തണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. ഇത് നിയമ വിരുദ്ധമാണെന്ന് വിദ്യാർഥികളും നഴ്സുമാരും ഒരേ സ്വരത്തിൽ പറയുന്നു.
രാവിലെമുതൽ സമരംചെയ്തതിനാൽ വിദ്യാർഥികളുടെ ആരോഗ്യവും വഷളായി. കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ മറ്റ് നഴ്സിങ് കോളജുകളിലെ വിദ്യാർഥികൾ ജോലിക്ക് പ്രവേശിച്ചു. ഇതുവരെ നഴ്സുമാർ മാത്രമാണ് സമരമുഖത്തുണ്ടായിരുന്നത്. ഇപ്പോൾ വിദ്യാർഥികളും രംഗത്തിറങ്ങിയതോടെ ജില്ലാ ഭരണകൂടം സമർദത്തിലായി.