ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു.
എന്നാൽ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. ഇന്നലെ അഡ്വ. രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണും കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്പിച്ചെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.