ഇറച്ചിക്കോഴിക്ക് ധനമന്ത്രി നിശ്ചയിച്ച വില തിരുത്തി വ്യാപാരികൾ. കോഴി കിലോയ്ക്ക് 115 രൂപയും കോഴിയിറച്ചിയ്ക്ക് 170 രൂപയും വില നിശ്ചയിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി അവകാശപ്പെടുകയായിരുന്നു. ധനമന്ത്രിയുമായി വിലയുടെ കാര്യത്തിൽ ധാരണയിലെത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ വാർത്താകുറിപ്പിലാണ് അറിയിച്ചത്. കോഴിയിറച്ചി സ്ഥിരമായി ഒരുവിലയ്ക്ക് തന്നെ വിൽക്കാനാകില്ല. കോഴിയിറച്ചി വിലയുടെ പേരിൽ കോഴിക്കടകൾ ആക്രമിക്കുന്ന സമരങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിൻവാങ്ങണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.
എന്നാൽ ഈ അവകാശവാദം ധനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. വ്യാപാരികളോട് മന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ കോഴി 115 രൂപയ്ക്കും ഇറച്ചി 170 രൂപയ്ക്കും വില്‍ക്കാന്‍ ധാരണയായില്ല.