നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. കൊച്ചിയില്‍ ചേര്‍ന്ന മാനേജ്മെന്റുകളുടെ യോഗത്തിലാണ് തീരുമാനം. 17,200 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം. നഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ക്ക് മാനേജ്മെന്റുകളുടെ കര്‍മസമിതി രൂപീകരിച്ചു.
20,000 രൂപ കുറഞ്ഞ വേതനമായി നിശ്ചയിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് നഴ്സുമാർ. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്.
അതേസമയം, കത്തോലിക്കസഭയുടെ ആശുപത്രികളിലെ നഴ്സുമാർക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച ശമ്പളം നൽകുമെന്ന് കെ.സി.ബി.സി സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.സൂസപാക്യം. നഴ്സുമാരുടെ സമരം അനാവശ്യമാണെന്ന് കരുതുന്നില്ലെന്നും കെആർഎൽസിസിയുടെ മുപ്പതാമത് ജനറൽ അസംബ്ലിക്ക് ശേഷം സൂസപാക്യം മാധ്യമങ്ങളോട് പറഞ്ഞു.