സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് കുറച്ചു. ഫീസ് നിർണ്ണയ സമിതിയുടെതാണ് തീരുമാനം. ഇതനുസരിച്ച് 85 ശതമാനം സീറ്റിൽ അഞ്ച് ലക്ഷമായിരിക്കും ഫീസ്. എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷമെന്ന ഫീസ് തുടരും. ബിഡിഎസ് ജനറൽസീറ്റിൽ ഫീസ് കൂട്ടി. രണ്ടര ലക്ഷത്തിൽ നിന്ന് 2.9 ലക്ഷമായാണ് ഫീസ് ഉയർത്തിയത്. എൻ.ആർ.ഐ സീറ്റിൽ ആറ് ലക്ഷമാണ് ഫീസ്. ഫീസ് നിർണയസമിതിയുടെ തീരുമാനം ഇന്ന് ഉച്ചക്ക് ഹൈക്കോടതിയെ അറിയിക്കും. അതേസമയം കഴിഞ്ഞവർഷത്തെ ഫീസ്ഘടന തുടരാമെന്ന് രണ്ട് പ്രമുഖ സ്വാശ്രയ കോളജുകൾ അറിയിച്ചതോടെ 50 ശതമാനം സീറ്റിൽ ഫീസ് വലിയതോതിൽ കുറക്കാവുന്ന സാഹചര്യവും നിലവിലുണ്ട്. ഇക്കാര്യങ്ങളിൽ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കാം എന്ന നിലപാടിലാണ് സർക്കാർ.
Advertisement