നടിയെ ആക്രമിച്ചകേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. കേസിൽ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ല. ചോദ്യം െചയ്താൽ മാത്രമേ ഇതേക്കുറിച്ച് അറിയാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചശേഷം പൾസർ സുനി നൽകിയ ഫോൺ സുക്ഷിച്ചന്നാണ് പ്രതിഷ് ചാക്കോയ്ക്കെതിരെയുള്ള ആക്ഷേപം. ഈ വിഷയത്തിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Advertisement