സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് ഏകീകരിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ്നിർണയ സമിതി തീരുമാനിച്ചു. 85 ശതമാനം സീറ്റുകളിലും ഒരുഫീസും എൻ.ആർ.ഐ സീറ്റിൽ മറ്റൊരു ഫീസുമായിരിക്കും. ഹൈക്കോടതി സ്വാശ്രയ കേസ് പരിഗണിക്കുന്നതിനാൽ പുതിയ ഫീസ്ഘടന , ഹൈക്കോടതിയെ നാളെ അറിയിക്കും. നേരത്തെ അഞ്ചരലക്ഷമാക്കി ഫീസ് നിശ്ചയിച്ച സമിതി തീരുമാനം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷന്‍ റജിസ്ട്രേഷന്‍ ഈ മാസം 16 മുതല്‍ ആരംഭിക്കും
Advertisement