നടിയെ ആക്രമിച്ചകേസിലെ പ്രതി പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ല. ചോദ്യം െചയ്താൽ മാത്രമേ ഇതേക്കുറിച്ച് അറിയാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. പൾസർസുനിയോട് കിഴടങ്ങാൻ മാത്രമേ നിർേദശിച്ചിട്ടുള്ളൂ എന്ന് പ്രതീഷ് ചാക്കോ വ്യക്തമാക്കി. അഭിഭാഷകനെന്ന നിലയിലുള്ള പരിരക്ഷ തനിക്ക് ലഭിക്കണം.
കോടതിമുറിയിൽ നിന്നുള്ള സുനിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് തന്റെ സുഹൃത്ത് പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ പൊലീസിപ്പോൾ തന്നോട് പകപോക്കുകയാണെന്നും പ്രതീഷ് ചാക്കോ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ചശേഷം പൾസർ സുനി നൽകിയ ഫോൺ സുക്ഷിച്ചെന്നാണ് പ്രതിഷ് ചാക്കോയ്ക്കെതിരെയുള്ള ആക്ഷേപം. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.