ചണ്ഡീഗഢില്‍ നഗരമേഖലയിലെ മദ്യശാലകള്‍ മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി. മദ്യശാലകള്‍ സംരക്ഷിക്കാനായി ചണ്ഡീഗഢ് സർക്കാർ ദേശീയപാതയുടെ പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് വിധി. നഗരപരിധിയിലെ ദേശീയപാതകളേയും മറ്റു ദേശീയപാതകളേയും രണ്ടായിത്തന്നെ കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.
അതേസമയം, ഇളവാവശ്യപ്പെട്ട് ബാറുടമകള്‍ അടക്കം സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ദൂരപരിധി 220 മീറ്റർ ആക്കണമെന്നായിരുന്നു ബാറുടമകളുടെ ആവശ്യം. ഇളവാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ഹര്‍ജിയില്‍ മാത്രം വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ജികളില്‍ ബുധനാഴ്ചയും വാദം തുടരും.