കോഴിക്കോട് മുക്കത്ത് നാലുവയസുകാരിയ്ക്ക് പിതാവിന്റെ ക്രൂരമർദനം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ച ശേഷം കുഞ്ഞിനെ നാല് ദിവസം വീട്ടിനുള്ളിൽ പൂട്ടിയിട്ടു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെ കട്ടിൽ കേടാക്കിയെന്ന കാരണം പറഞ്ഞായിരുന്നു മർദനം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് കൂട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. . ഒരാഴ്ചയായി കുട്ടി അംഗൻവാടിയിലെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവ് ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവീട്ടിലായിരുന്ന മാതാവ് ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പറയുന്നത്. എന്നാൽ, ചില സംശയങ്ങളുണ്ടെന്ന് പൊലീസ് വിശദീകരിച്ചു.