സഭാ കേസിലെ വിധിയിൽ അവ്യക്തതയുണ്ടെന്നും വിധിയിൽ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കുമെന്നും യാക്കോബായ സഭ. സുപ്രീം കോടതി വിധിയിൽ യാക്കോബായ സഭയ്ക്കു നീതി ലഭിച്ചില്ല. നാലു പള്ളികളുടെ കാര്യത്തിൽ മാത്രമാണു വിധി. ഇതിന്റെ പേരിൽ മറ്റു പള്ളികളിൽ അവകാശം സ്ഥാപിക്കാൻ അനുവദിക്കില്ല. പള്ളികളുടെ ഉടമാവകാശം അന്തോക്യാ സിംഹാസനത്തിൽ നിക്ഷിപ്തമാണെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ പറഞ്ഞു.
വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് സഭയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് യാക്കോബാസ സഭ. പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ സുന്നഹദോസ് തന്നെ അതിനുള്ള സന്നദ്ധത അറിയിക്കുകയാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. കോടതിവിധി അംഗീകരിക്കുമ്പോഴും സഭാവിശ്വാസികള്‍ക്ക് നീതി ലഭിച്ചില്ലെന്ന് സഭാ എപ്പിസ്കോപ്പല്‍ സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. നാലു പള്ളികളുടെ കാര്യത്തിലാണ് കോടതിയില്‍ നിന്ന് വിധിയുണ്ടായിരിക്കുന്നത്. അത് സഭയ്ക്കു കീഴിലുള്ള മുഴുവന്‍ പള്ളികളുടേതായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പുത്തന്‍കുരിശില്‍ പറഞ്ഞു.