ഇറച്ചിക്കോഴി വില 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിൽ പ്രതിഷേധിച്ചൂള്ള കോഴിവ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ഇന്നു മുതല്‍. സി.പി.എം. അനുകൂല സംഘടനയായ പൗള്‍ട്രി ഫാര്‍മേഴ്സ് ട്രേഡേഴ്സ് സമിതിയും സമരത്തിലാണ്. കഴിഞ്ഞദിവസം ധനമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു
ധനമന്ത്രി വിളിച്ച യോഗത്തിൽ വില എൺപത്തി ഏഴ് രൂപയാക്കാൻ കഴിയില്ലെന്ന് പൗൾട്രി ഫെഡറേഷൻ നിലപാടെടുത്തു. 100 രൂപ വരെ കുറയ്ക്കാൻ വ്യാപാരികൾ തയാറായി. അംഗീകരിക്കില്ലെന്ന് ധനമന്ത്രി അറിയിച്ചു. കോഴിവ്യാപാരികളുടെ നികുതി വെട്ടിപ്പ് പരിശോധിക്കാൻ സർക്കാർ പ്രത്യേക കർമസേനയെ നിയോഗിക്കുമെന്ന പ്രഖ്യാപനവും പ്രതിഷേധത്തിന് കാരണമായി.
തമിഴ്നാട്ടിൽ നിന്ന് കോഴിയെടുക്കുന്നത് വ്യാപാരികൾ നിർത്തി. ചെറുകിട കച്ചവടക്കാര്‍ക്ക് ലോഡ് എത്തിച്ചുനല്‍കാതെയുള്ള കടയടപ്പാണ് വ്യാപാരികളുടെ ലക്ഷ്യം. എൺപത്തിയേഴു രൂപയ്ക്ക് കോഴിയെ വിൽക്കണമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം തമിഴ്നാട് ലോബിയെ സഹായിക്കാനെന്ന ആക്ഷേപമാണുയരുന്നത്.