മുസ്ലീം വിരുദ്ധപരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി പി സെന്‍കുമാര്‍. ഐ.എസും ആര്‍. എസ്. എസും രണ്ടാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം സമുദായത്തിനെതിരായ സെൻകുമാറിന്റെ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ജന്മഭൂമി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ പങ്കെടുത്ത േശഷമായിരുന്നു ടി.പി.സെൻകുമാറിന്റെ പ്രതികരണം. ഒരു വാരികയ്ക്ക് നൽകിയ വിവാദഅഭിമുഖം നിഷേധിക്കുന്നില്ല. ഒരു പാര്‍ട്ടിയിലും തല്‍ക്കാലം ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയിലോ കോണ്‍ഗ്രസിലോ സിപിഎമ്മിലോ എന്തായാലും എത്തില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. സെൻകുമാറിന്റെ വിവാദപരാമർശങ്ങൾക്കെതിരെ നാളെ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. വിവാദമായ കേസുകളിൽ സെൻകുമാർ ഡിജിപി ആയ കാലത്തെ ഇടപെടൽ പരിശോധിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തൃശൂരില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ വശത്താക്കി വലിയ തസ്തികകള്‍ സ്വപ്നം കാണുകയാണ് സെന്‍കുമാറെന്ന് മുസ്്ലിം ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി കെ.എൻ.എ.ഖാദർ ഫേസ്ബുക്കിലൂടെ ആരോപിച്ചു. പിണറായി മുണ്ടുടുത്ത മോദിയെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും മതേതരമഹാസഖ്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും കെ.എന്‍.എ.ഖാദര്‍ അദ്ദേഹം കുറിച്ചു.