ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട നാലുമലയാളികളെ തിരിച്ചറിഞ്ഞു. കേരളത്തില്‍നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ ഇവരുടെ ദൃശ്യങ്ങളടങ്ങിയ വിഡിയോ പ്രചരിക്കുന്നു. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ, ഷജീര്‍ അബ്ദുല്ല എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു
ദൈവപാതയിൽ രക്തസാക്ഷികളായവർ എന്ന പേരിലാണ് ഐഎസിന്റെ പ്രചരണ വിഭാഗം വീഡിയോ ടെലഗ്രാം വഴി പ്രചരിപ്പിക്കുന്നത്. മൂന്ന് മാസം മുമ്പ് അഫ്ഗാനിസ്ഥാനിലെ ഘോരാസൻ വിലയത്ത് പ്രവശ്യയിൽ കൊല്ലപ്പെട്ടവരാണിവർ.മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ, ഷജീര്‍ അബ്ദുല്ല എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളിലുള്ള ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് സ്വദേശി സിബിയാണ് ഇതെന്ന് സംശയമുണ്ട്. പടന്നയിൽ നിന്നു കാണാതായ മുർഷിദ് മുഹമ്മദ് ഉൾപ്പെടെയുള്ളവർ അഫ്ഗാനിസ്ഥാനിലെ നങ്കർഘട്ടിൽ കൊല്ലപ്പെട്ടെന്ന് രണ്ട് മാസം മുമ്പ് കുടുംബത്തിന് സന്ദേശം കിട്ടിയിരുന്നു. യുഎസിന്റെ ജിബിയു 43 ബോംബ് സ്ഫോടനത്തിൽ 36 പേർ കൊല്ലപ്പെട്ടതിൽ മുർഷിദ് മുഹമ്മദും ഉണ്ടെന്നാണു കുടുംബത്തിനു കിട്ടിയ സന്ദേശം
പടന്ന- തൃക്കരിപ്പൂർ മേഖലയിൽ നിന്നു പോയവർ അഫ്ഗാനിലെ തോറാബോറ മലനിരകളിലെ നങ്കാർ എന്ന സ്ഥലത്തു താമസിക്കുന്നതായാണു സൂചന. ഇവിടെ നിന്നു 48 കിലോമീറ്റർ ദൂരത്തിലാണു ബോംബ് വർഷം നടത്തിയത്. സംഘത്തിലുള്ള പടന്നയിലെ അഷ്‌ഫാക്കാണ് ബന്ധുവിനു മൊബൈൽ ടെലഗ്രാം ആപ് വഴി നൽകിയ സന്ദേശത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. േകരളത്തില് ഐഎസ് പ്രവർത്തനം ശകതമാക്കുന്നതിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികളാണ് വിഡിയോ പ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.ദേശീയ സുരക്ഷ ഏജൻസികൾ വിഡിയോ സ്ഥീരികരിച്ചിട്ടുണ്ട്