കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നു ഫോണ്‍ വിളിച്ച കേസില്‍ നിര്‍ണായക അറസ്റ്റ്. പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചുകൊടുത്ത വിഷ്ണുവിന് തമിഴ്നാട്ടില്‍ നിന്ന് മോഷണം പോയ ഫോണും സിംകാര്‍ഡും എത്തിച്ചുകൊടുത്ത പിടിയിലായത് മലപ്പുറം സ്വദേശി ഇമ്രാന്‍ പിടിയിലായി. മാലമോഷണക്കേസില്‍ പ്രതിയായി മുമ്പ് വിഷ്ണുവിനൊപ്പം തടവില്‍ കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെ പള്‍സര്‍ സുനി ജയിലില്‍വെച്ച് ഫോണ്‍വിളിച്ച കേസില്‍ നിന്ന് എറണാകുളം സ്വദേശി സനല്‍ പി. മാത്യുവിനെ ഒഴിവാക്കി. പകരം വട്ടേക്കുന്ന് സ്വദേശി അരവിന്ദനെ പ്രതിചേര്‍ത്തു. മൊബൈല്‍ ജയിലില്‍ എത്തിക്കാന്‍ സഹായിച്ചെന്നാണ് കുറ്റം. ഇതില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സനലിനെ ഒഴിവാക്കിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനോട് പൾസർ സുനി സഹകരിക്കുന്നില്ല. ജയിലിൽ നിന്നെഴുതിയ കത്തിലുള്ള കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ സുനി ആവര്‍ത്തിക്കുന്നത്. കേസിലെ ഗൂഢാലോചനയെക്കുറിച്ച് മറുപടിനല്‍കുന്നില്ല.സുനിയുടെ കസ്റ്റഡി റദ്ദാക്കാൻ പ്രതിഭാഗം നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.