ജി.എസ്.ടി സംസ്ഥാനത്തെ പൊതുവിതരണസംവിധാനത്തെയും തളർത്തി. വിൽപന വിലയിൽ വ്യക്തത വരാത്തതിനാൽ ഈ മാസം മണ്ണെണ്ണ വിതരണം നിർത്തിവെക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിട്ടു. തുടർ നിർദേശം വരുന്നത് വരെ മണ്ണെണ്ണ വിതരണംനിർത്തി വെക്കാനാണ് ജില്ലാ സപ്ലൈ ഒാഫീസർമാർക്ക് ലഭിച്ച നിർദേശം. വിൽപന വിലയിൽ വ്യക്തത ആവശ്യമുണ്ടെന്നാണ് വിശദീകരണം. ജില്ലാ ഒാഫീസർമാർ റേഷൻ കടകൾക്കും അറിയിപ്പ് കൈമാറി.
സംസ്ഥാനത്ത് വൈദ്യുതീകരിച്ച വീടുകളുടെ പട്ടികയിൽ 77,40820 കാർഡുകളാണുളളത്. 2,77210 വൈദ്യുതികരിക്കാത്ത കാർഡുകളും.വൈദ്യുതീകരിച്ച വീടുകളുള്ള ഉപഭോക്താക്കൾക്ക് അര ലിറ്ററാണ് പ്രതിമാസം ലഭിച്ചിരുന്നത്.മറ്റുള്ളവർക്ക് നാലു ലിറ്ററും. മൽസ്യ ബന്ധനത്തിന് മണ്ണെണ്ണ പെർമിറ്റുള്ളവരെയും നിയന്ത്രണം വലയ്ക്കും.
വയനാട് മടക്കി മലയിലെ ഈ റഷൻ കടയ്ക്കു കീഴിലെ മുപ്പതോളം ഉപഭോക്താക്കളുടെ വീടുകളിൽ വൈദ്യുതിയില്ല. പ്രത്യകിച്ച് മഴക്കാലമായതിനാൽ പുതിയ തീരുമാനം ഇത്തരം കുടുംബങ്ങളെ സാരമായി ബാധിക്കും.