ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ ആദ്യദിനത്തിൽ തന്നെ സുവർണ നിറവിൽ ഇന്ത്യ. വനിതാ വിഭാഗം ഷോട്ട്പുട്ടിൽ മൻപ്രീത് കൗറാണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വർണം സമ്മാനിച്ചത്. വനിതാ വിഭാഗം ലോങ്ജംപിൽ വെള്ളിയും വെങ്കലവും സ്വന്തമാക്കിയ വി.നീന, നയന ജയിംസ് എന്നിവർ മലയാളികളുടെ അഭിമാനം കാത്തപ്പോൾ, പുരുഷവിഭാഗം ഡിസ്കസ് ത്രോയിൽ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് ഗൗഡ വെങ്കലം നേടി.
ഇന്ത്യയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ച മൻപ്രീത് കൗർ, അടുത്ത മാസത്തെ ലണ്ടൻ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ മൽസരിക്കാനും മൻപ്രീത് കൗർ യോഗ്യത നേടി. മീറ്റിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചതാണ് വികാസ് ഗൗഡ വെങ്കലം സ്വന്തമാക്കിയത്. 60.81 മീറ്റർ എറിഞ്ഞാണു വികാസിന്റെ വെങ്കല മെഡൽ പ്രകടനം. ഈ ഇനത്തിൽ ഇറാന്റെ എഹ്സാൻ ഹദാദി സ്വർണം (64.54 മീ) നേടി. 66.28 മീറ്ററിന്റെ ദേശീയ റെക്കോർഡ് സ്വന്തം പേരിലുള്ള താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 61.61 മീറ്ററായിരുന്നു.