നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മിമിക്രി താരം കെ.എസ്.പ്രസാദ്, നിര്‍മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ സുഹൃത്തുക്കളായ ഹസൻ കോയ, അസീസ് എന്നിവരെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി മൊഴിയെടുത്തു.
സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെ കാണാനാണ് എത്തിയതെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ പ്രസാദ് പിന്നീട് ഇത് തിരുത്തുകയായിരുന്നു. പൾസർ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞ ടോൻസ് എന്നയാളുടെ മൊഴിയും രേഖപ്പെടുത്തി. കേസിന്റെ ഗൂഢാലോചന ബന്ധപ്പെട്ട വിവരങ്ങൾ സുനി ടോൺസിനോടും പങ്കുവച്ചിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ.