നെഹ്റു ഗ്രൂപ്പിനുവേണ്ടി മധ്യസ്ഥ ചർച്ച നടത്തിയ കെ സുധാകരനോട് വിശദീകരണം ചോദിക്കാൻ കെ പി സി സി രാഷ്ട്രീയകാര്യ സമിതി തീരുമാനം. കെ സുധാകരനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം എം ഹസൻ തുടങ്ങിയ നേതാക്കൾ ഒറ്റക്കെട്ടായാണ് സുധാകരനെതിരെ നിലപാട് സ്വീകരിച്ചത്. സുധാകരന്റെ നിലപാട് വ്യക്പരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പാർട്ടി നിലപാടിനു വിരുദ്ധമായി നെഹ്റു ഗ്രൂപ്പിനുവേണ്ടി മധ്യസ്ഥ ചർച്ചക്കിറങ്ങിയ കെ സുധാകരൻ പൂർണ്ണമായും ഒറ്റപ്പെട്ടു. സുധാകരൻ പങ്കെടുക്കാതിരുന്ന രാഷ്ട്രീയകാര്യ സമിതി അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടാൻ ഒറ്റക്കെട്ടായി നിലപാടെടുത്തു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എം എം ഹസനുമടക്കമുള്ള നേതാക്കൾ സുധാകരനെതിരെ വിമർശനമുയർത്തി.
നെഹ്റു ഗ്രൂപ്പിനും ചെയർമാൻ കൃഷ്ണദാസിനും എതിരാണ് പാര്‍ട്ടി നിലപാടെന്ന് കെ.മുരളീധരന്‍. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശം അവഗണിച്ചാണ് സുധാകരന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയതെന്നാണ് വിവരം. സുധാകരനെതിരെ നടപടിയാവശ്യപ്പെട്ട് പാലക്കാട് ഡി സി സി പ്രസിഡന്റ് വികെ ശ്രീകണ്ഠനും യൂത്ത് കോൺഗ്രസ് പ്രസഡന്റ് ഡീൻ കുര്യാക്കോസും രംഗത്തെത്തിയതിനു പിന്നാലെയാണ് രാഷ്ട്രീയ കാര്യ സമിതി അടിയന്തര അജണ്ടയായി വിഷയം ചര്‍ച്ച ചെയ്തത്.