അമ്മയുടെ വാര്‍ത്താസമ്മേളനത്തിലെ മോശം പെരുമാറ്റത്തിന് മാപ്പുചോദിച്ച് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. മുകേഷിന്റേയും ഗണേഷിന്റേയും പെരുമാറ്റത്തില്‍ ഖേദമുണ്ട്. ഇരുവരുടേയും പെരുമാറ്റം തന്റെ പ്രതിച്ഛായ പോലും മോശമാക്കി. ആവേശംകൊണ്ടാണ് മുകേഷും ഗണേഷും ബഹളംവച്ചത്. വിവാദങ്ങള്‍ സംഘടനയെക്കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്നും ഇന്നസെന്റ് ഇരിങ്ങാലക്കുടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം തേടിയെന്ന് ഇന്നസെന്‍റ്. തെറ്റുചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും അമ്മ അധ്യക്ഷന്‍ പറഞ്ഞു. അമ്മയെക്കുറിച്ച് ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നുവെന്ന് ഇന്നസെന്റ്. പലരുടേയും പ്രസ്താവനകള്‍ അതിന് കാരണമായി. 'അമ്മ' പിരിച്ചുവിടണമെന്ന ഗണേഷിന്റെ കത്ത് വേദനിപ്പിച്ചു. പക്ഷേ ഗണേഷിന്റെ പല ആവശ്യങ്ങളിലും കഴമ്പുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
ചലച്ചിത്ര താരങ്ങൾക്ക് സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് അമ്മയെന്ന സംഘടന തുടങ്ങിയതെന്ന് പ്രസിഡന്റ് ഇന്നസെന്റ്. അമ്മയെക്കുറിച്ച് ജനങ്ങൾക്കുള്ളത് തെറ്റിദ്ധാരണയാണ്. പലരുടെയും പ്രസ്താവനകൾ അതിനു കാരണമായി. സംഘടന പിരിച്ചുവിടണമെന്ന ഗണേഷ്കുമാറിന്റെ ആവശ്യം മനോവിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ ചില കാര്യങ്ങൾ നടപ്പിലാക്കാത്തതു ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി. ഗണേഷിന്റെ പല ആവശ്യങ്ങളിലും കഴമ്പുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
‘അമ്മ’ നടത്തിയ വാർത്താസമ്മേളനത്തിലെ മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തിൽ മാപ്പു ചോദിക്കുന്നു. ഒന്നും മുൻകൂട്ടി തയാറാക്കി ആയിരുന്നില്ല അവരുടെ പ്രതികരണം. പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.