കലിംഗനഗരിയിൽ ഇനി കായികമാമാങ്കം. 22-മത് ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഒഡിഷയിലെ ഭുബനേശ്വറിൽ ഇന്ന് കൊടിയേറും. വൈകിട്ട് നടക്കുന്ന വർണാഭമായ ഉദ്‌ഘാടന ചടങ്ങോടെയാണ് കായികമേളക്ക് തുടക്കമാവുക. നാളെമുതലാണ് മത്സരങ്ങൾ.
ഉദ്‌ഘാടനം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒഡിഷയുടെ തനതുകലാ രൂപമായ ഒഡീസി നൃത്തം മുതൽ നാടൻകലകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും മിഴിവേകും. തായ്‌ലന്റിൽ നിന്നുള്ള തൗസന്റ് ഹാൻഡ് സംഘമാണ് മുഖ്യആകർഷണം.
ഏഷ്യൻ വൻകരയിലെ വമ്പന്മാർ ഇന്ത്യൻമണ്ണിൽ പോരിനിറങ്ങുന്നത് ഇത് മൂന്നാംതവണയാണ്. ഇതിനുമുൻപ് 1989ൽ ഡൽഹിയിലും, 2013ൽ പുണെയിലും. 95അംഗ ജംബോ ടീമിനെയാണ് ഇത്തവണ ഇന്ത്യ ഇറക്കുന്നത്. ഇതിൽ പതിനെട്ടുപേർ മലയാളികൾ. സ്വന്തം മണ്ണിലെ മത്സരത്തിന് എല്ലാവർക്കും ആത്മവിശ്വാസം.
45രാജ്യങ്ങളിൽ നിന്നെത്തിയ 800ഓളം മത്സരാർഥികൾ കടുത്ത പരിശീലനത്തിലാണ്. നാളെ ട്രാക്കുണരുന്നത് മുതൽ 42ഫൈനലുകൾ.