ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രേയല്‍ മണ്ണില്‍. നയതന്ത്രബന്ധത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് മോദിയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം. ഇസ്രേയല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ടെല്‍അവീവ് വിമാനത്താളവളത്തില്‍ ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ചുവപ്പു പരവതാനി സ്വീകരണം നല്‍കി. പ്രിയ സുഹൃത്ത് മോദി എന്ന് വിളിച്ചായിരുന്നു നെതന്യാഹു അഭിസംബോധന ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തെയും ജനാധിപത്യത്തെയും സംസ്ക്കാരത്തെയും ആരാധിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. വികസനം ലക്ഷ്യമിട്ടുള്ള സഹകരണമാണ് ആഗ്രഹിക്കുന്നതെന്ന് മോദി വ്യക്തമാക്കി. നാളെയാണ് ഉഭയകക്ഷി ചര്‍ച്ച. സൈബര്‍ സുരക്ഷ, കൃഷി, ജലസേചനം, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പരസഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണ് സുപ്രധാനം.
പലസ്തീന്‍ മേഖലയെ ജൂത, അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാ ഗാന്ധിയുടെ നിലപാടുകള്‍, െഎക്യരാഷ്ട്രസഭയില്‍ 1947ല്‍ ജൂതരാഷ്ട്രരൂപീകരണത്തെ എതിര്‍ത്ത് വോട്ടുചെയ്തത് , പലസ്തീനോടുള്ള ഇഷ്ടക്കൂടുതല്‍ മുന്‍കാലചരിത്രത്തില്‍ നിന്ന് ഇന്ത്യയുടെ ചുവടുമാറ്റുകയാണ്. പലസ്തീനുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുണ്ടാക്കാതെ പശ്ചിമേഷ്യയിലെ മാറിയ സാഹചര്യത്തില്‍ പ്രകടനാത്മകവും പ്രായോഗികവും കൂടുതല്‍ ദൃഢവുമായ ഇസ്രേയല്‍ ബന്ധത്തിനാണ് മോദിയുടെ യാത്ര വഴിവെയ്്ക്കുന്നത്. ഇന്ത്യ ഇസ്രേയല്‍ നയതന്ത്രബന്ധത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി മോദി നടത്തുന്ന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വലതുപക്ഷ, സംഘപരിവാര്‍ നിലപാടുകളുടെ ആഴത്തിലുള്ള സ്വാധീനവുമുണ്ട്. ചുവപ്പുപരവതാനിവിരിച്ച് അത്യപൂര്‍വ്വ സ്വീകരണമായിരിക്കും ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കുക.
1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യും.സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പരസഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണ് സുപ്രധാനം. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ബന്ധത്തെ മോദിയുടെ ഇസ്രേയല്‍ സന്ദര്‍ശനം ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് വിദേശകാര്യമന്ത്രാലയം.