ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേഷിനെയാണ് ഇന്നലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു വർഷമായി ഇയാൾ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരനാണ്. എസ്‌റ്റേറ്റിൽ അതിക്രമിച്ചു കയറി സുരക്ഷ ജീവനക്കാരനെ കൊന്ന കേസിലെ ഒന്നാം പ്രതി കനകരാജ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതിയും മലയാളിയുമായ സയന്റെ ഭാര്യയും കുഞ്ഞും രണ്ടുമാസം മുമ്പാണ് അപകടത്തിൽ മരിച്ചത്.
Advertisement