മലപ്പുറം വേങ്ങരയിൽ ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ഒരു വർഷമായി പ്രതിസന്ധിയിലായ കുടുംബത്തിന്റെ പ്രശ്നം പരിഹരിച്ചത് മണിക്കൂറുകൾക്കുളളിൽ. മനോരമ ന്യസിന്റെ വില്ലേജിലെ വില്ലൻമാർ അന്വേഷണാത്മക പരമ്പരയിൽ വാർത്തയായതോടെയാണ് നികുതി സ്വീകരിക്കാന്‍ തയാറായത്.
കഴിഞ്ഞ വർഷത്തെ നികുച്ചീട്ട് കൈവശമില്ലാത്തതിന്റെ പേരിലാണ് വേങ്ങര വില്ലേജ് ഒാഫീസ് ജീവനക്കാർ ഈ വീട്ടമ്മയെ ആറു വട്ടം മടക്കി അയച്ചത്. ഭൂമിയുടെ ആധാരവും മറ്റു രേഖകളുമെല്ലാം കാണിച്ചെങ്കിലും നികുതി സ്വീകരിക്കാൻ തയാറായിരുന്നില്ല.
മനോരമ ന്യൂസ് വാർത്ത വന്ന് മണിക്കൂറുകൾക്കുളളിൽ തന്നെ വില്ലേജ് ഒാഫീസ് അധികൃതർ കടുംപിടുത്തം വേണ്ടന്നു വച്ചു. വീട്ടമ്മയെ വില്ലേജ് ഒാഫീസിലേക്ക് ക്ഷണിച്ച് വരുത്തി മിനുട്ടുകൾക്കകം നികുതി സ്വീകരിച്ചു. ഇതൊന്നും ഇനി വലിയ പരാതിയാക്കരുതെന്ന് ഉപദേശവും നൽകിയാണ് വീട്ടമ്മയെ മടക്കി അയച്ചത്.