ചരക്കുസേവന നികുതിയുടെ പേരിൽ സംസ്ഥാനത്ത് എം.ആർ.പിയേക്കാൾ ഉയർന്ന വില ഈടാക്കാൻ പാടില്ലെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. അമിതവില ഈടാക്കിയാൽ വാണിജ്യനികുതി വകുപ്പിന് പരാതി നൽകണം. എ.സി.ഹോട്ടലിൽ പോലും ഭക്ഷണത്തിന് വില കുറയണമെന്നും ധനമന്ത്രി പറഞ്ഞു.
നിലവിലുണ്ടായിരുന്ന നികുതികൾക്കൊപ്പം ജി.എസ്.ടിയും ചേർത്ത് വ്യാപാരികൾ വിലകൂട്ടുന്ന സ്ഥിതിയാണുള്ളത്. എം.ആർ.പിയെക്കാൾ ഉയർന്ന വില വാങ്ങുന്ന വ്യാപാരിക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് മുന്നറിയിപ്പ് നൽകി. നിലവിലുള്ള സ്റ്റോക്ക് വിൽക്കുമ്പോഴും ഇൻപുട്ട് ടാക്സ് ക്രഡിറ്റ് കിട്ടുന്നതിനാൽ സാധനങ്ങളുടെ വില കുറയ്ക്കണം.
ചെറുകിട ഹോട്ടലുകളില്‍ ഭക്ഷണത്തിന് വില കൂട്ടേണ്ട സാഹചര്യമില്ല. നിലവിലുണ്ടായിരുന്ന സർവീസ് ടാക്സ് ജി.എസ്.ടിയിൽ ലയിച്ചതിനാൽ എ.സി ഹോട്ടലുകളിൽ പോലും വില കുറയണം.
സര്‍ക്കാര്‍ തിയറ്ററുകള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. 101 ഇനം ഉല്പന്നങ്ങളുടെ ജി.എസ്.ടിക്ക് മുന്‍പും അതിനുശേഷവുമുളള നികുതി താരതമ്യപ്പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.
വിലകുറയേണ്ടവ
ചിക്കൻ
സോപ്പ്
കുപ്പിവെള്ളം
ശർക്കര
ധാന്യപ്പൊടികൾ
മിഠായി
സ്കൂൾ ബാഗ്
ലെതർ ചെരുപ്പ്
പഞ്ചസാര
ഹെൽമറ്റ്
സിമന്റ്
സുഗന്ധവ്യഞ്ജനങ്ങൾ
തെയില
വാഷിങ് പൗഡർ
ടിവി, ഫ്രിഡ്ജ്, വാഷിങ്മെഷീൻ, എ.സി
റെഡിമെയ്ഡ് വസ്ത്രങ്ങൾ
എൽ.പി.ജി
കണ്ണട
ഇൻസുലിൻ
ഐസ്ക്രീം
സൗന്ദര്യവർധക വസ്തുക്കൾ
ഫാൻ
ടയർ
പെയിന്റ്
ചോക്ലേറ്റുകൾ
മാർബിൾ, ഗ്രാനൈറ്റ്
മോട്ടോർസൈക്കിൾ, സ്കൂട്ടർ
ഓട്ടോറിക്ഷ
കാറുകൾ