E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:33 AM IST

Facebook
Twitter
Google Plus
Youtube

ഖത്തര്‍ പ്രതിസന്ധി: ഉപാധികള്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിക്കുന്നതിന് ഖത്തറിന് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ രാജ്യത്തിന്‍റെ പരമാധികാരത്തിനു മേല്‍ കടന്നു കയറിക്കൊണ്ടുള്ള ഉപാധികള്‍ അംഗീകരിക്കില്ലെന്നാണ് ഖത്തറിന്‍റെ നിലപാട്. 

ഖത്തറിനു മേലുള്ള ഉപരോധം പിന്‍വലിച്ച് നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിന് പതിമൂന്ന് ഉപാധികളാണ് സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഉപാധികള്‍ തള്ളിക്കളയുന്നതായി ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക, ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടയ്ക്കുക എന്നിവയായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന ഉപാധികള്‍. ഖത്തറിലെ സൈനിക താവളം അടയ്ക്കില്ലെന്ന് വ്യക്തമാക്കിയ തുര്‍ക്കി ആവശ്യമെങ്കില്‍ അവിടേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്നും അറിയിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് സബായുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും കാര്യമായ പുരോഗതിയില്ല. ഇന്ത്യയില്‍ സ്വകാര്യ സന്ദര്‍ശനത്തിന് പോയ അമീര്‍ യാത്ര വെട്ടിച്ചുരുക്കി കുവൈത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ ദിവസങ്ങള്‍ പ്രശ്നപരിഹാരത്തിന് കൂടുതല്‍ ഇടപടെലുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :