മദ്യനയം മാറ്റാനുള്ള ന്യായീകരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നത് നേരിടാന്‍ മദ്യം നല്‍കുകയാണോ വേണ്ടതെന്ന് കോടതി ആരാഞ്ഞു. മദ്യനയത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. നയംമാറ്റത്തിനെതിരെ വി.എം.സുധീരന്‍ സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.
വസ്തുതകള്‍ക്ക് നിരക്കാത്ത കാരണങ്ങള്‍ ഉന്നയിച്ചാണ് പുതിയ മദ്യനയം രൂപീകരിച്ചതെന്നാണ് സുധീരന്റെ ആക്ഷേപം. വിശദമായ പഠനങ്ങളുടേയും ഉദയഭാനു, എം രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിലാണ് പുതിയ നയം രൂപീകരിച്ചതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. തുടർന്നാണ് രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്.