അമ്മ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ കത്ത്. അമ്മയുടെ കഴിഞ്ഞ യോഗത്തിന് തൊട്ടുമുമ്പ് പ്രസിഡന്റ് ഇന്നസെന്റിന് നൽകിയ കത്താണ് പുറത്തായത്. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോൾ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയെന്ന സംഘടന നടീനടന്മാർക്ക് നാണക്കേടായി മാറി. നേതൃത്വം തിരശീലക്കു പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവർത്തകയുടെ ആത്മാഭിമാനമാണെന്ന് ഓർക്കണം. ഒപ്പമുള്ളവരെ സംരക്ഷിക്കാൻ കഴിയാത്ത സംഘടന അപ്രസക്തമാണ്. ആവശ്യപ്പെട്ടിട്ടും ഇന്നസെന്റ് വിഷയത്തിൽ ഇടപെട്ടില്ല. ദിലീപിനെ മാധ്യമങ്ങൾ വേട്ടയാടിയപ്പോൾ നിസംഗത പാലിച്ചു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഗണേഷ് പക്ഷേ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ നേതൃത്വത്തെ പൂര്‍ണമായും പ്രതിരോധിച്ചാണ് സംസാരിച്ചത്.
Advertisement