ചീഫ് സെക്രട്ടറി നളിനി നെറ്റോയെയും ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെയും രൂക്ഷമായി വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍. ജിഷ, പുറ്റിങ്ങൽ കേസുകളിലെ ഫയലുകളിൽ മാറ്റം വരുത്തിയ നളിനിനെറ്റോ 12 പേജുകളിൽ തന്റെ കുറ്റങ്ങൾ മാത്രം എഴുതിച്ചേർത്തു. എസ്.എം.വിജയാനന്ദിനെ ചീഫ് സെക്രട്ടറിയാക്കാൻ ചരടുവലിച്ചുവെന്ന് തെറ്റിദ്ധരിച്ചതാവാം ഇതിനുകാരണമെന്നും സെന്‍കുമാര്‍ നേരേചൊവ്വേയില്‍ പറഞ്ഞു. ജിഷ കേസില്‍ കുറ്റപത്രം നല്‍കിയുള്ള റിപ്പോര്‍ട്ട് നല്‍കിയത് നളിനി നെറ്റോയുടെ ആവശ്യപ്രകാരമാണ്. തന്റെകൂടി ശുപാര്‍ശപ്രകാരമാണ് കൊച്ചി കമ്മിഷണര്‍ സ്ഥാനമടക്കം പല പദവികളിലും ജേക്കബ് തോമസ് എത്തിയതെന്നും സെന്‍കുമാര്‍ പറഞ്ഞു.
Advertisement