മൂന്നാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മറ്റുപരിപാടി മൂലമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. തിരുവനന്തപുരത്തെ യോഗം അപ്രധാനമെന്ന് താന്‍ പറഞ്ഞിട്ടില്ല. സി.പി.എമ്മുമായി അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കൂടിക്കാഴ്ച നടത്തിയിരുന്നു.കോട്ടയത്തായിരുന്നു കൂടിക്കാഴ്ച. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാൻ കാനം തയ്യാറായില്ല.
മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രിക്ക് മറ്റ് പരിപാടികളുണ്ടാകാം. സി.പി.എമ്മിന് യോഗത്തെക്കുറിച്ച് അറിയില്ല. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി പറഞ്ഞു.