മൂന്നാറിലെ 22 സെന്റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ റവന്യുമന്ത്രി പങ്കെടുക്കാത്തത് അസൗകര്യം മൂലമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിക്ക് മറ്റ് പരിപാടികളുണ്ടാകാം. സി.പി.എമ്മിന് യോഗത്തെക്കുറിച്ച് അറിയില്ല. അത് സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി പറഞ്ഞു.
മൂന്നാറിലെ സർക്കാർ പുറമ്പോക്കിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് നിയമപ്രകാരം നടപടികൾ ആംരംഭിച്ചതാണ്. ഇതിനെതിരെ സിപിഎം പ്രദേശിക നേതൃത്വം മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഇതിനോട് സിപിഐക്കും റവന്യൂ വകുപ്പിനും കടുത്ത വിയോജിപ്പാണ്. പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ,, ഇ.ചന്ദ്രശേഖരനെ അറിയിച്ചിട്ടുണ്ട്.
സിപിഎമ്മും സിപിഐയുമായുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതാണ് ഉന്നത തലയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ. കോളജ് അധ്യാപകരുടെ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാനായി റവന്യൂ മന്ത്രി കോട്ടയത്തേക്ക് പോകും എന്നാണ് അറിയുന്നത്. എസ്.രാജേന്ദ്രൻ എം.എൽഎയും സിപിഎം പ്രാദേശിക നേതാക്കളും, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണിയും യോഗത്തിൽ പങ്കെടുക്കും