മൂന്നാര്‍ വിഷയത്തില്‍ എന്തിനാണ് യോഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗം ചേരുന്നതില്‍ തെറ്റില്ല. പക്ഷേ നിയമമാണ് നടപ്പാക്കേണ്ടത്. ഹൈക്കോടതിയിലുളള പ്രശ്നത്തില്‍ യോഗം കൊണ്ട് കാര്യമില്ലെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച യോഗങ്ങളില്‍ വേണ്ടിവന്നാല്‍ ഇനി പങ്കെടുക്കുമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇന്നത്തെ യോഗതീരുമാനത്തിന് അനുസരിച്ച് ഭാവി തീരുമാനിക്കും. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല . കയ്യേറ്റം ഒഴിപ്പിക്കലില്‍ നിന്ന് പിന്നോട്ടില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് മറ്റുപരിപാടി മൂലമാണ്. തിരുവനന്തപുരത്തെ യോഗം അപ്രധാനമെന്ന് പറഞ്ഞിട്ടില്ല.
സി.പി.എമ്മുമായി അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
ഇടുക്കിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ,സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന് മൂന്നാര്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് യോഗത്തില്‍ വായ്ക്കുകയും ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരനും , സിപിെഎ പ്രാദേശിക നേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
മന്ത്രി എം.എം. മണി , എസ്.രാജേന്ദ്രന്‍ എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ മണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റവന്യൂ വകുപ്പിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ് കലക്ടറുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.