ചരക്കുസേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍. 5%,12%,18%,28% എന്നിങ്ങനെ നാലുനിരക്കുകളിലാണ് ജി.എസ്.ടി. സ്വര്‍ണത്തിനും അസംസ്കൃത വജ്രത്തിനും പ്രത്യേകനിരക്ക്.സ്വര്‍ണം-3%, വജ്രം-0.25%
ജി.എസ്.ടി പതിനാലുവര്‍ഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയെന്ന് രാഷ്ട്രപതി.വ്യക്തിപരമായും സംതൃപ്തി നല്‍കുന്ന നിമിഷമാണിതെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കുന്നത് ഒരുസര്‍ക്കാരിന്റെ മാത്രം നേട്ടമല്ലെന്ന് പ്രധാനമന്ത്രി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ്.രാജ്യം പുതിയ ദിശയിലേക്ക് വളരാന്‍ ജിഎസ്.ടി കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പിലാക്കാൻ സാധിച്ചത് രാജ്യത്തിന് അഭിമാന നേട്ടമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. സങ്കുചിത രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന് ഉയരാൻ സാധിച്ചു. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ജിഎസ്ടി ആയിരിക്കും. എണ്ണമറ്റ അവസരങ്ങളിലേക്കാണ് രാജ്യം ഉയരുന്നത്. ഇത് ചരിത്ര നിമിഷമാണെന്നും ധനമന്ത്രി പറഞ്ഞു.