ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കാമുകൻ അയ്യപ്പദാസ് പിൻവലിച്ചു . പെൺകുട്ടി പൊലീസ് സംരക്ഷണയിലാണെന്നും തടങ്കല്ലിലല്ലെന്നുമുളള പൊലീസ് വിശദീകരണത്തെ തുടർന്നാണ് ഹർജി പിൻവലിച്ചത് . പൊലീസ് സംരക്ഷണയിലുള്ള പെൺകുട്ടി അന്യായതടങ്കല്ലിലെന്ന് വാദിച്ചതിനെ കോടതി വിമർശിച്ചു. ഇത്തരത്തിൽ അനാവശ്യ ഹർജികളുമായെത്തിയാൽ പിഴചുമത്തുമെന്ന് ഹൈക്കോടതി മുന്നിയിപ്പ് നൽകി. അതേസമയം കേസില്‍ നുണപരിശോധനയ്ക്ക് വിധേയയാകണമെന്ന ആവശ്യത്തിൽ യുവതി കോടതിയിൽ നിലപാട് അറിയിച്ചില്ല. ജൂലൈ മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.
Advertisement