പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; പരുക്കേറ്റ എട്ടുപേരെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംബേദ്കർ കോളനിയിലെ ജാതിവിവേചനത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പട്ടികവർഗ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട് അതിർത്തി ഗ്രാമങ്ങളോട് ചേർന്ന് വർഷങ്ങളായി ഇത്തരം പരാതികൾ വ്യാപകമാണെന്ന് കമ്മീഷൻ വിലയിരുത്തിയിരുന്നു. പിന്നാക്ക വിഭാഗക്കാർ ജാതിവിവേചനം നേരിടുന്നതായി പരാതി ഉയർന്ന ഗോവിന്ദാപുരം അംബേദ്കർ കോളനി സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ അധ്യക്ഷൻ പി.എൻ. വിജയകുമാർ സന്ദർശിച്ചു. കോളനിയിലെ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ കമ്മീഷൻ ചോദിച്ചറിഞ്ഞു. ജാതി വിവേചനം നിലനിന്നിരുന്നതായി പിന്നാക്ക വിഭാഗക്കാർ പരാതിപ്പെട്ടു. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ഗ്രാമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ജാതിവിവേചനം നിലനിൽക്കുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.