E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

വില്ലേജ് ഒാഫിസില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസില്‍ ആത്മഹത്യ ചെയ്ത കര്‍ഷന്‍റെ ജോയിയുടെ  കരം സ്വീകരിച്ചു. ഭാര്യ മോളിയുടെ പേരിലുള്ള വസ്തുവിന്‍റെ  കരമാണ്  ചെമ്പനോട വില്ലേജ് ഒാഫിസില്‍ അടച്ചത്. ജോയിയുടെ ഭൂമി സംബന്ധിച്ച് വില്ലേജ് ഒാഫിസ് രേഖകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതോടെ വില്ലേജ് ഓഫീസില്‍ വന്‍ പ്രതിഷേധമുയര്‍ന്നു.

രാവിലെ ചെമ്പനാട വില്ലേജ് ഒാഫീസ് തുറന്നപ്പോഴേ പ്രതിഷേധവുമായി നാട്ടുകാരെത്തി. കരം സ്വീകരിക്കാതെ ജോയിയെ മരണത്തിലേക്ക് തള്ളിവിട്ടതിലുള്ള പ്രതിഷേധം ഉദ്യോഗസ്ഥര്‍ക്കുനേരെ ഉയര്‍ന്നു. ഇതിനിടെ ജോയിയുടെ ഭാര്യയുടെ പേരിലുള്ള 80 സെന്‍റ് വസ്തുവിന്‍റെ കരം അടയ്ക്കാന്‍ സഹോദരന്‍ ജോസും ബന്ധുക്കളുമെത്തി. നിമിഷനേരെ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 65 രൂപ കരം അടച്ച രസീത് കൈപ്പറ്റി.

ഇതിനിടെയാണ് രേഖകളിലെ  തിരിമറി ബന്ധുക്കള്‍ ശ്രദ്ധിച്ചത്. ജോസിന്‍റെ പേരിലും ഭാര്യയുടെ പേരിലുമുള്ള വസ്തുക്കളുടെ സര്‍വേ നമ്പറുകള്‍ രേഖകളില്‍  ആരോ വെട്ടിത്തിരുത്തി മാറ്റിയെഴുതിയിരിക്കുന്നു. ജോയിയെ മരണത്തിലേക്ക് തള്ളിവിട്ടത് ഈ വെട്ടിത്തിരുത്തലാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മറുപടി പറയാന്‍ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടി.

രേഖകളുടെ പകര്‍പ്പ് വേണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതോടെ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കണമെന്നായി ഉദ്യോഗസ്ഥര്‍. ഏറെനേരെത്തെ വാക്കേറ്റത്തിനുശേഷമാണ് രംഗം ശാന്തമായി. ഇവര്‍ക്കു പിന്നാലെ കരം അടയ്ക്കാന്‍ നാട്ടുകാര്‍ കൂട്ടത്തോടെ വില്ലേജ് ഒാഫിസിലേത്തി. തടസവാദം ഉന്നയിക്കപ്പെപ്പോള്‍ പലരും പ്രതിഷേധിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :