ചെമ്പനോട വില്ലേജ് ഓഫിസിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരത്തെ കരകുളം, വട്ടിയൂര്‍ക്കാവ്, മലയിന്‍കീഴ് ഓഫിസുകളിലും ക്രമക്കേട് കണ്ടെത്തി. ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. നേരത്തെ കോഴിക്കോട് ചെമ്പനോടയിലെ വില്ലേജ് ഒാഫിസില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ വില്ലേജ് ഒാഫിസുകളില്‍ വിജിലൻസിന്‍റെ മിന്നൽ പരിശോധന നടത്തിയിരുന്നു.
തൊടുപുഴ മണക്കാട് വില്ലേജ് ഒാഫിസില്‍നിന്ന് 10,000രൂപ പിടിച്ചെടുത്തു. ചെമ്പനോടയിലെ വില്ലേജ് ഒാഫിസില്‍ കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇൗ വില്ലേജ് ഓഫിസിനെതിരെ നിരവധി ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. ഫയലുകളില്‍ തിരിമറി നടന്നിട്ടുണ്ടോ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടോയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്. കൊച്ചിയില്‍ മരട്, കാക്കനാട്, എളംകുളം, വാഴക്കാല വില്ലേജ് ഓഫിസുകളിലായിരുന്നു പരിശോധന.