കോഴിക്കോട് കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയതായി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങളില്‍ അനാവശ്യ കാലതാമസം വരുത്തി. സംഭവത്തിൽ വില്ലേജ് ഒാഫിസർക്കും വില്ലേജ് അസിസ്റ്റന്റിനും തുല്യ ഉത്തരവാദിത്വമുണ്ട്. ഇരുവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനായി ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കകം അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. ജോയിയുടെ ആത്മഹത്യ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റവന്യു വകുപ്പ് അഡീഷനല്‍ സെക്രട്ടറി നാളെ ചെമ്പനോടെത്തി തെളിവെടുക്കും.
Advertisement