കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരം നഗരവും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പട്ടികയിൽ ഒന്നാമതായാണ് തലസ്ഥാന നഗരം തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രസഹായം ലഭിക്കുന്ന നിലയ്ക്ക് പദ്ധതിസമയബന്ധിതമായിപൂർത്തിയാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു
മൂന്നാംഘട്ടതിരഞ്ഞെടുപ്പിൽ ഇടംപിടിച്ച 50 നഗരങ്ങളിൽ നിന്ന് മുപ്പത് നഗരങ്ങളെയാണ് കേന്ദ്രസർക്കാർ സ്മാർട്ട് സിറ്റി പദ്ധതിക്കായി തിരഞ്ഞെടുത്തത്. പട്ടികയിൽ ഒന്നാമതാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. പദ്ധതി സമയബന്ധിതമായി തീർക്കുമെന്ന് മേയർ ഉറപ്പു നൽകുന്നു.
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി കേന്ദ്രം നല്‍കുന്ന അഞ്ഞൂറ് കോടി ഉള്‍പ്പെടെ, ആയിരം കോടിയുടെ നിക്ഷേപമാണ് സ്മാര്‍ട്സിറ്റി പദവിയിലൂടെ സംസ്ഥാനത്തിന് ലഭിക്കുക. തമ്പാനൂരും ചാലയും പാളയവും ഉൾപ്പെടുന്ന നഗരഹൃദയമേഖലയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്തിന് സ്മാര്‍ട്സിറ്റി പദവി നേടിയെടുക്കുന്നതിന് വേണ്ടി ബെംഗളൂരു ആസ്ഥാനമായഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനാണ് കണ്‍സള്‍ട്ടന്‍സിയായി പ്രവർത്തിച്ചത്.