കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്‍റിനു പിന്നാലെ വില്ലേജ് ഒാഫിസര്‍ക്കും സസ്പെന്‍ഷന്‍. വില്ലേജ് ഒാഫിസര്‍ സണ്ണിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. കരം അടയ്ക്കാന്‍ സര്‍ക്കാര്‍ ഒാഫിസുകള്‍ കയറിയിറങ്ങി മടുത്ത് ആത്മഹത്യ ചെയ്ത ജോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു.
കോഴിക്കോട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് ഒാഫീസറോ തഹസിൽദാറോ കുറ്റക്കാരാണോ എന്ന് അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. അന്വേഷണ ചുമതല അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകി. ജോയിയുടെ മരണത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമായോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഒരിക്കലും ഉണ്ടാകാൻപാടില്ലാത്തതാണ് കോഴിക്കോട് ഉണ്ടായ കർഷക ആത്മഹത്യയെന്ന് റവന്യൂ മന്ത്രി പറഞ്ഞു. കർഷകന്റെ കൈയ്യിൽ നിന്ന് കരം സ്വീകരിക്കേണ്ടതായിരുന്നുവെന്നാണ് കലക്ടർനൽകിയ റിപ്പോർട്ട്. വില്ലേജ് അസിസ്റ്റന്റ് അല്ലാതെ മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്ക് ആരെങ്കിലും ജോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് ഉത്തരവാദിത്വമുണ്ടോ എന്ന് അന്വേഷിക്കും.
അതേസമയം ജോയിയുടെ മരണത്തിന് ഉത്തരവാദികൾ റവന്യൂ ഉദ്യോഗസ്ഥരാണെന്ന് പറയാനാവില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. റീസർവെക്ക് ശേഷം കരം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് സർവെ വകുപ്പുമായി ചേർന്ന് പരിഹരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതപാലിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വഞ്ചിച്ചുവെന്ന് ആത്മഹത്യ ചെയ്ത ജോയിയുടെ ഭാര്യ മോളി തോമസ്. ഒരു വര്‍ഷം മുന്‍പ് സമരം നടത്തിയപ്പോള്‍ കരമടയ്ക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കുമെന്ന് പറഞ്ഞു. ജോയി വില്ലേജ് ഓഫീസര്‍ക്ക് നല്കിയ ആത്മഹത്യാക്കുറിപ്പ് തിരിച്ചു വാങ്ങുമ്പോഴും ഉടന്‍ നടപടിയുണ്ടാമെന്ന് ഉറപ്പുനല്‍കിയെന്നും മോളി പറഞ്ഞു.
സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മനംമടുത്ത് ജോയി ആത്മഹത്യ ചെയ്തതോടെ വഴിയാധാരമായത് മൂന്നു പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ്. ഭൂമിയുടെ കരം അടയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വില്ലേജ് ഓഫിസിനകത്ത് ആത്മഹത്യ ചെയ്യുമെന്ന ജോയിയുടെ മുന്നറിയിപ്പും അവഗണിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യയില്‍ റവന്യു സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറച്ചുകാലങ്ങളായുള്ള പ്രശ്നങ്ങളാണെന്നാണ് മനസിലാക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.